Posts

വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം

ഡോ. ടി. അനിതകുമാരി, റീഡര്‍, മലയാള വിഭാഗം, എസ്.എന്‍.കോളേജ്, കൊല്ലം ചങ്ങമ്പുഴക്കവിതയുടെ കാല്‍പനിക ധാരാളിത്തത്തെ യുക്തിപൂര്‍വം മറികടന്ന്, യാഥാര്‍ഥ്യത്തിന്റെ കന്നിവയലില്‍ വിളവൊരുക്കിയ കവിയായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. പന്ത്രണ്ട് കാവ്യസമാഹാരങ്ങളിലായി ഇരുന്നൂറിലേറെക്കവിതകളും 'കുടിയൊഴിക്കല്‍' എന്ന നാടകീയ ഭാവകാവ്യവും മരണാനന്തരം സമാഹരിച്ച എണ്‍പതിലേറെ കവിതകളും ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ രചനാലോകത്തെ പ്രൊഫ. എം. എന്‍. വിജയന്‍, ഡോ. എം. ലീലാവതി, ഡോ.എസ്.രാജശേഖരന്‍ എന്നിവരൊക്കെ വ്യത്യസ്‌തതലങ്ങളില്‍ സൂക്ഷ്‌മ പഠനത്തിനു വിധേയമാക്കിയിട്ടുണ്ട്. 'മലയാള കവിതയുടെ യുഗപരിവര്‍ത്തനത്തിനു ഹരിശ്രീകുറിച്ച കവിനാദങ്ങളില്‍ ശ്രീ തന്നെയെന്ന് ' എം.ലീലാവതിയും(1) 'കാച്ചിക്കുറുക്കിയ കവിതയെന്ന് ' എം.എന്‍.വിജയനും(2) 'മലയാളകവിതയ്‌ക്ക് അതിന്റെ വിഭിന്നഘട്ടങ്ങളില്‍ കരുത്തും ചൈതന്യവും ഉത്ഥാപകത്വവും പകര്‍ന്ന മൂന്നു കവികളത്രേ എഴുത്തച്‌ഛനും ആശാനും വൈലോപ്പിള്ളിയും. മലയാളത്തിലെ കവിത്രയസങ്കല്പം ഇവരെ സംബന്ധിച്ചാണ് വേണ്ടതെന്ന് എസ്.രാജശേഖരനും(3) അഭിപ്രായപ്പെടുന്നു. വൈലോപ്പിള്ളിക്കവിതയുടെ ചരിത്രപരമായ പ...

വൈലോപ്പിള്ളിയുടെ കാവ്യലോകം -കുടിയൊഴിക്കല്‍- എം കൃഷ്ണന്‍ നായര്‍

കുടിയൊഴിക്കല്‍ ഈ കാലഘട്ടത്തിലെ ഗംഭീരമായൊരു കവിതയാണ് ശ്രീ. വൈലോപ്പിള്ളിയുടെ “കുടിയൊഴിക്കല്‍” എന്ന് ഞാന്‍ കരുതുന്നു. പ്രതിപാദ്യത്തിലും പ്രതിപാദനരീതിയിലും ഈ ഗാംഭീര്യം ദര്‍ശിക്കാം. അതുമാത്രമല്ല; ഈ കാവ്യഗ്രന്ഥത്തിന്റെ ആവിര്‍ഭാവത്തോടുകൂടി മലയാളകവിതയ്ക്ക് ഒരു പരിവര്‍ത്തനം സംഭവിച്ചിരിക്കുന്നു എന്നും ഞാന്‍ വിശ്വസിക്കുന്നു. നൂതനമായ ഒരു കാവ്യാത്മകലയം അതിനെ മറ്റു കാവ്യങ്ങളില്‍നിന്ന് വ്യാവര്‍ത്തിപ്പിച്ചു നിറുത്തുന്നു. ചൈതന്യത്തിന്റെയും തേജസ്സിന്റെയും മയൂഖമാലകള്‍ പ്രസരിക്കുന്ന ആ കാവ്യലോകത്തിലേക്കു നമുക്ക് പ്രവേശിക്കാം. കവിയുടെ കാവ്യസങ്കല്പം ഉണര്‍ന്നു. ചന്ദ്രികയാല്‍ അങ്ങിങ്ങു ധവളാങ്കിതമായിട്ടുള്ള രാത്രിയാകുന്ന കുതിരപ്പുറത്തു കയറി അതു സഞ്ചാരം തുടങ്ങി. പൂനിലാവാകുന്ന പുഴ നീന്തി, ആകാശസാനുവില്‍ നക്ഷത്രപ്പൊരികള്‍ ചിന്തി, ചന്ദ്രക്കലയാകുന്ന ലാടത്തിനെ ദൂരെത്തള്ളി, അത് മിന്നലുകളും മഴവില്ലുകളും പരിവേഷം ചാര്‍ത്തിയ സത്യസൌന്ദര്യങ്ങളുടെ ലോകത്തില്‍ ചെന്നുചേര്‍ന്നു. അപ്പോഴാണ് മദ്യപാനിയായ ഒരു തൊഴിലാളിയുടെ അഭാസവചനങ്ങള്‍ കവിയുടെ കാതില്‍ വന്നുവീഴുന്നത്. അയാള്‍ ഭാര്യയെ അശ്ലീലപദങ്ങള്‍കൊണ്ട് അഭിഷേപനം ചെയ്യുകയാണ്. കവിയ...

തെരഞ്ഞെടുപ്പു ചിന്തകള്

“... ഞങ്ങൾ ദൈവത്തെപോലെ ആരാധിക്കുന്ന ഗുരുവിന്റെ കഴുത്തിൽ കയറിട്ടു വലിച്ച് ക്രിസ്ത്യാനികളുടെ കുരിശിൽ തറച്ചു അപമാനിച്ച കമ്മുനിസ്റ്കാരെ ഒരു പാഠം പഠിപ്പിക്കാനുള്ള അവസരമാണ് ഈ തെരഞ്ഞെടുപ്പ്...!” ഏറെ നാൾ കൂടി കണ്ട ഒരു പഴയ കൂട്ടുകാരന്റെ തെരഞ്ഞെടുപ്പു ചിന്തകള് മനസ്സിനെ നന്നായി നോവിച്ചു. “...ഒരു ചോദ്യ പേപ്പറിൽ പ്രവാചകനെ അപമാനിച്ചതിന് മുസ്ലിങ്ങൾ ഒരു അധ്യാപകന്റെ കൈ വെട്ടിയില്ലേ , കന്യമറിയാതെ അപമാനിച്ചു എന്നും പറഞ്ഞ് മലയാള മനോരമയും അച്ചന്മാരും കൂടി എന്തൊക്കെ പുകിലുണ്ടാക്കി..ഹിന്ദുക്കൾക്കെതിരെ എന്തും ആകാല്ലോ..” ഒരായിരം വട്ടം നുണകൾ ആവര്ത്തിച്ചു അത് സത്യമാക്കുന്ന തന്ത്രത്തിന്റെ ഇരയായി മാറിപ്പോയോ ഒരുവൻ? ഒരു നിശ്ചലദൃശ്യത്തിന്റെ അർത്ഥം മനസ്സിലാക്കാൻപോലും കഴിയാത്ത രീതിയിൽ സ്വന്തം യുക്തിചിന്ത , സംഘടിത മസ്തിഷ്ക പ്രക്ഷളനതിനു മുന്നില് അടിയറവു വയ്ക്കുന്ന പലരിൽ ഒരുവൻ. സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്വരും സോദരത്വേന വാഴുന്ന' ഒരു ഏകലോക സാക്ഷാല്ക്കാരത്തിന്, വിശ്വജനതയെ ഉദ്ബോധിപ്പിച്ച നവോഥാന നായകൻറെ പിന്മുരക്കരനാണ് താനെന്നു സ്വയം ആവേശം കൊള്ളുന്ന ഒരുവൻ. അതിവേഗം നമ്...

റബ്ബറും പ്രണയവും

റബ്ബര്‍  മരങ്ങളായിരുന്നു വീടിനു ചുറ്റും. പ്രണയിനിയും റബ്ബര് പോലെ ആയിരുന്നു: തെറ്ടിതരിക്കേണ്ട അവളിടെ സ്വഭാവമല്ല എന്റെ മനസ്സില്‍ അവള്‍ക്കുണ്ടായിരുന്ന സ്ഥാനം.ഇരുപതിയ്യര് രൂപയായിരുന്നു അന്ന് റബ്ബറിന്റെ വില; മുറ്റത്തെ റബ്ബറിന് വിലയില്ലായിരുന്നു, അവള്‍ക്കും . റബ്ബറിനെ മറന്നവര്‍ അതിനു മുകളില്‍ കുരുമുലകുവള്ളികളെ പടരാന്‍ അനുവദിച്ചു. ആ ഐശ്വര്യ ധാമത്തിന് പിറകെ മധു നുകരാന്‍ ഉഴറി നടന്ന വണ്ടുകള്‍ എന്നെ ഒട്ടും അലോസരപ്പെടുത്തിയില്ല.എന്നാല്‍ അതങ്ങനെ പോകാന്‍ ഒരുക്കമായിരുന്നില്ല.റബ്ബര്‍ വില ക്രമാനുഗതമായി ഉയര്‍ന്നു തുടങ്ങി ...എന്റെ മനസ്സിലും റബ്ബര്‍ ചെടിക്ക് സ്ഥാനക്കയറ്റം കിട്ടിത്തുടങ്ങി.. റബ്ബറിന്റെ അരക്കെട്ട് അതിന്റെ പട്ടയാണ്.അതിലൂടെ നേര്‍ത്ത പാലരുവിയായി ഒരു അരങ്ജാനച്ചന്തം പകര്‍ന്നു നല്‍കിക്കൊണ്ട്, ഒഴുകി, ചിരട്ടയില്‍ വന്നു നിറയുന്ന ക്ഷീര ധാര; അത് ആഹ്ലാദകരമായ ഒരു സ്വപ്നമായിരുന്നു, സങ്കല്പമായിരുന്നു.. പക്ഷെ അപ്പോളേക്കും റബ്ബറിന് മുകളില്‍ കയരിപ്പിടിച്ചിരുന്ന കുരുമുളക് വള്ളികളില്‍ കുരുമുളക് മണികള്‍ കൊഴുത് തുടുത്തിരുന്നു.എന്റെ സ്വപ്നങ്ങളില്‍ നിലാവ് പൊഴിച്ചിരുന്ന റബ്ബര്‍ മരത്തെ ഗാട്ട് പുനര്ന്നുമ്മവച്ച...

എന്റെ വിപ്ലവങ്ങള്‍ അഥവാ ചായക്കോപ്പയിലെ കൊടുങ്കാറ്റ്

അവരായിരുന്നു ആരാധന പുരുഷന്മാര്‍.. സ്കൂളില്‍ സമരത്തിനു മുന്നില്‍ തലയുയാര്‍ത്തി "ഇന്കുഇലബ്" വിളിച്ചുപോയ ചേട്ടന്മാര്‍. കൌമാരത്തിന്റെ ശൈശവം തുടങ്ങിയ എട്ടാം ക്ലാസ്സുകാരന്റെ മനസ്സില്‍ വിപ്ലവ മോഹത്തിന്റെ കനലുകള്‍ പാകിയത്‌ അവരായിരുന്നു.. അവരോന്നിച് മുദ്രാവാക്യങ്ങള്‍ ഏററു വിളിച്ചു വരാന്തകളിലൂടെ സമരം നടത്തുന്നത് എന്റെ അന്നത്തെ വലിയ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു.. അച്ഛനറിഞ്ഞാല്‍ വീട്ടിലുണ്ടയെക്കാവുന്ന പോട്ടിതെരി ഭയന്നു , എന്നിലെ വിപ്ലവകാരി അടങ്ങിയൊതുങ്ങി ക്ലാസ്സിലിരുന്നു.. മലയാളം പാടപുസ്തകത്തിന്റെ കവേരിനടിയില്‍ മോഹന്‍ലാലിനും എം ടി ക്കുമൊപ്പം കാറല്‍ മാര്ക്സീ ന്റെയും ചെഗുവേരയുടെയും ഫോട്ടോകള്‍ ഇടം പിടിച്ചു.. ഹൃദയത്തിലും.. കമുനിസ്റ്റ് മാനിഫെസ്റോയുടെ ഒരു പഴയ കോപ്പി പോടീ തട്ടിയെടുത് വായന ആരംഭിച്ചു..-ബൂര്‍ഷ്വാ , വര്‍ഗവഞ്ചാകന്‍ തുടങ്ങിയ പദസംബതുകള്‍ നേടിയതൊഴിച്ചാല്‍ കാര്യമായൊന്നും മനസിലായില്ല.. അതെന്റെ മലയാള ഭാഷ പ്രാവീന്യക്കുരവുമൂലമാനെന്നരിഞ്ഞു , മലയാളത്തെ കൂടുതല്‍ ആഞ്ഞു പുല്‍കി.. ശാലിനി ടീച്ചര്‍ എന്റെ പ്രിയ അദ്ധ്യാപിക ആയി..അര്തമറിയാെത ആത്മാര്‍ഥമായി...

എന്റെ ഒരു ദിവസം

സ്നേഹിക്കുന്നവരുടെ വികരിക ബ്ലാക്ക്മൈളിളിങ്ങിനു മുന്നില് മുട്ട് മടക്കിയാണ് , പലരെയും പോല് ഞാനും പ്രഫഷണല് കോഴ്സ് പഠിക്കാന് തീരുമാനിച്ചത് . വിരസമായ ദിനരത്രങ്ങളിലോന്നില് രൂപപ്പെട്ട ഈ കൈക്കുരിക്ക് യാതൊരു സഹിത്യ മേന്മയും അവകാസപ്പെടാന് ഞാന് ആളല്ല . അലസത കൂടെപ്പിരപ്പയതിനാല് ഇത് മുഴുവന് ഇരുന്നെഴുത്നും തരമില്ല ... ആയതിനാല് ബ്ലോഗ്ഗിലെക്കൊരു നൂതാനശായം എമമട്ടില് , ഇത് സ്വ്വേകരിക്കപ്പെടും എന്ന് കരുതട്ടെ ! http://docs.google.com/gview? a=v&pid=gmail&attid=0.1&thid= 12545300da4f68c1&mt=image% 2Ftiff&url=http%3A%2F%2Fmail. google.com%2Fmail%2F%3Fui%3D2% 26ik%3D55438a4872%26view% 3Datt%26th%3D12545300da4f68c1% 26attid%3D0.1%26disp%3Dattd% 26realattid%3Df_g1t2jfi70% 26zw&sig= AHIEtbT4W9XfhwYPQ6Xo0rbYEzIWqW rrrA&pli=1