റബ്ബറും പ്രണയവും

റബ്ബര്‍  മരങ്ങളായിരുന്നു വീടിനു ചുറ്റും. പ്രണയിനിയും റബ്ബര് പോലെ ആയിരുന്നു: തെറ്ടിതരിക്കേണ്ട അവളിടെ സ്വഭാവമല്ല എന്റെ മനസ്സില്‍ അവള്‍ക്കുണ്ടായിരുന്ന സ്ഥാനം.ഇരുപതിയ്യര് രൂപയായിരുന്നു അന്ന് റബ്ബറിന്റെ വില; മുറ്റത്തെ റബ്ബറിന് വിലയില്ലായിരുന്നു, അവള്‍ക്കും .

റബ്ബറിനെ മറന്നവര്‍ അതിനു മുകളില്‍ കുരുമുലകുവള്ളികളെ പടരാന്‍ അനുവദിച്ചു. ആ ഐശ്വര്യ ധാമത്തിന് പിറകെ മധു നുകരാന്‍ ഉഴറി നടന്ന വണ്ടുകള്‍ എന്നെ ഒട്ടും അലോസരപ്പെടുത്തിയില്ല.എന്നാല്‍ അതങ്ങനെ പോകാന്‍ ഒരുക്കമായിരുന്നില്ല.റബ്ബര്‍ വില ക്രമാനുഗതമായി ഉയര്‍ന്നു തുടങ്ങി ...എന്റെ മനസ്സിലും റബ്ബര്‍ ചെടിക്ക് സ്ഥാനക്കയറ്റം കിട്ടിത്തുടങ്ങി.. റബ്ബറിന്റെ അരക്കെട്ട് അതിന്റെ പട്ടയാണ്.അതിലൂടെ നേര്‍ത്ത പാലരുവിയായി ഒരു അരങ്ജാനച്ചന്തം പകര്‍ന്നു നല്‍കിക്കൊണ്ട്, ഒഴുകി, ചിരട്ടയില്‍ വന്നു നിറയുന്ന ക്ഷീര ധാര; അത് ആഹ്ലാദകരമായ ഒരു സ്വപ്നമായിരുന്നു, സങ്കല്പമായിരുന്നു..

പക്ഷെ അപ്പോളേക്കും റബ്ബറിന് മുകളില്‍ കയരിപ്പിടിച്ചിരുന്ന കുരുമുളക് വള്ളികളില്‍ കുരുമുളക് മണികള്‍ കൊഴുത് തുടുത്തിരുന്നു.എന്റെ സ്വപ്നങ്ങളില്‍ നിലാവ് പൊഴിച്ചിരുന്ന റബ്ബര്‍ മരത്തെ ഗാട്ട് പുനര്ന്നുമ്മവച്ചു നില്‍ക്കുന്ന കുരുമുളക് വള്ളികളെ പിഴുതെരിയ്യാന്‍ കായ്കള്‍ക്ക് ശഖിയുണ്ടായിരുന്നില്ല..ആലിന്‍ കായ പഴുത്തപ്പോള്‍ വായ്‌ പുണ്ണ് വന്ന കാക്കയെ പോലെ ഞാനിങ്ങനെ ലോകത്തെപ്പറ്റി ആലോചിച്ചു കൊണ്ടിരുന്നു..ഒരെത്തും പിടിം കിട്ടിയില്ലാ.

പക്ഷെ അതെന്റെ സ്വപ്നങ്ങള്‍ക്ക് മാത്രം വളമേകാന്‍ ഉള്ളതായിരുന്നു..അഹങ്കാരത്തോടെ മുകളിലേക്ക് കയറിയിരുന്ന കുരുമുളക് വള്ളിയുടെ ഇലകള്‍ കൊഴിഞ്ഞു തുടങ്ങി..തുടുത്ത കായ മണികള്‍ വെറും പോള്ളായി മണ്ണില്‍ നിപതിച്ചു. എന്റെ റബ്ബര്‍ ആ ആവരണത്തെ വകഞ്ഞു മാറ്റി , പടം പൊഴിച്ച പാമ്പിനെ പോലെ സുന്ദരിയായി. നാഗ സുന്ദരി ഫണമുയര്‍ത്തി പുഞ്ചിരി പൊഴിച്ചു..എന്റെ മനസ്സില്‍ നിന്നും ഹൃദയത്തിലേക്ക് നോക്കിക്കൊണ്ട്..!
                                              >>>>>>>>>>>>>>>>>>>>>>>>>>
ചുറ്റിലും റബ്ബര്‍ ഉണ്ടായിരുന്ന വീട് വിട്ടു, ചുറ്റിലും വിലക്കുകളില്ലാത്ത ലോകതെതിയപ്പോള്‍ പലതിനേയും സൌകര്യ പൂര്‍വ്വം മറന്നു..ഒപ്പം എന്റെ റബ്ബര്‍ മരത്തെയും..നീട്ടി ചൂളം വിളിച്ചു തിരുവനതപുരം എക്സ്പ്രസ്സ്‌ മുന്നോട്ടു കുതിക്കുമ്പോള്‍, കൈ വീശി പിന്നോട്ടോടി മറയുന്നവരും തെങ്ങിന്‍ തലപ്പുകളും ചേര്‍ന്ന് നെഞ്ചില്‍ ഒരു അണക്കെട്ട് കെട്ടി..കാലവര്‍ഷതിലെന്നോണം അത് കലങ്ങി മറിഞ്ഞു..ഒഴുകാനവാതെ..തൊണ്ടയില്‍ അത് കനത്ത ഭാരമായി തടഞ്ഞു നിന്നു..അപ്പോള്‍ വേണു നാഗവള്ളി മനസ്സിലിരുന്നു ' സുഖമോ ദേവി ' പാടുകയായിരുന്നു...
                                              >>>>>>>>>>>>>>>>>>>>>>>>>>
തറവാട് ഭാഗം വച്ച് കഴിഞ്ഞിരിക്കുന്നു..എക്കാലവും അവിടെ സ്വന്തമായി ഉണ്ടാകുമെന്നഹങ്കരിച്ചിരുന്ന വിശാലമായ പറമ്പില്‍ ആറ് അവകാശികള്‍ വേലി കെട്ടിയിരിക്കുന്നു..എന്റെ സ്വപ്നങ്ങളില്‍ നിലാവ് പൊഴിച്ചിരുന്ന റബ്ബര്‍ മരങ്ങള്‍ക്ക് ഞാന്‍ അന്ന്യനായി..അവര്‍ക്ക് പുതിയ അവകാശികള്‍ വന്നു..പരാഗതം ആകെണ്ടാതെന്നരിഞ്ഞിട്ടും, അന്ജ്നത നടിച്ചു സ്നേഹിച്ചതിന്റെ പ്ഫലം ..പരിണിത ഫലം..

വീടിനു മുന്നിലെ തെങ്ങിനും മാവിനും കമുങ്ങിനും പ്ലാവിനും പകരം പുതിയ റബ്ബര്‍ തുകല്‍ തഴച്ചു വളരുന്നു..മാവിനോടും പ്ലാവിനോടും മനസ്സില്‍ പെട്ടന്നൊരു സ്നേഹക്കൂടുതല്‍ പോലെ..അവിടെ പുതിയ റബ്ബര്‍ തൈകള്‍ വേണ്ടിയിരുന്നില എന്നൊരു തോന്നല്‍..

" എടാ, റബ്ബെരിനിപ്പോള്‍ ഇരുനൂറു രൂപയ്ക്ക് മോളില കിലോ വില.."- അമ്മയുടെ ശബ്ദം ചിന്തകളെ മുറിച്ചു..

പെട്ടെന്ന് റബ്ബര്‍ ചെടികളില്‍ ഒരു പ്രണയ ഭാവം ഉളവായി..നഷ്ടമായവയെ മറക്കാന്‍ അത് ധാരാളമായിരുന്നു..മന്ദ മാരുതനില്‍ ചില്ലകലനക്കി അവ തൂ മന്ദഹാസം തൂകി, ഒരല്പം നാണത്തോടെ..വളര്‍ന്നു വരുന്ന ആ തരുണികളെ നോക്കി ഞാനും ഒരു വഷളന്‍ ചിരി പാസാക്കി..

Comments

Popular posts from this blog

വൈലോപ്പിള്ളിയുടെ കാവ്യലോകം -കുടിയൊഴിക്കല്‍- എം കൃഷ്ണന്‍ നായര്‍

എന്റെ വിപ്ലവങ്ങള്‍ അഥവാ ചായക്കോപ്പയിലെ കൊടുങ്കാറ്റ്

തെരഞ്ഞെടുപ്പു ചിന്തകള്